Saturday, October 9, 2010

മനസ് പെയ്യും കാലം











എന്റെ പേനത്തുമ്പില്‍ പിറന്ന 
നീലമഷിത്തടാകം  
അന്നൊരു വേനല്‍സൂര്യന്‍
വിണ്ണിലേക്കാവാഹിക്കുകയായിരുന്ന്നു 

ചക്രവാളത്തിന്‍റെ കരിനീലകാന്‍വാസില്‍ ഒളിച്ചുവച്ച
എന്റെ അക്ഷരങ്ങളെ 
തീക്കനല്‍ മൊട്ടുകള്‍ വിടരും വെളിച്ചത്തില്‍
കാലം വായിച്ചുതുടങ്ങി 

പിഞ്ചു കൈകളില്‍ ഇറുകെപ്പിടിച്ച 
കൊച്ചു കുടയില്‍ 
എന്റെ സ്വപ്‌നങ്ങള്‍ 
വര്‍ണ്ണങ്ങള്‍ ചാലിച്ചു, 
രാത്രിമഴയായി പിടഞ്ഞു വീണു
കാതങ്ങള്‍ താണ്ടിയ സങ്കടങ്ങള്‍ 

ഒരു തീവണ്ടിയാത്രയ്ക്കു കൂട്ടുപോകാന്‍   
ചാറ്റല്‍ മഴയായ് വന്ന കുളിരോര്‍മ്മകള്‍ 

ദൂരെ, ഉരുകുന്ന കരമണ്ണ്  
ഈ  പേനതുമ്പിലെ അക്ഷരസാഗരം കാത്തിരിക്കേ
പെയ്യുമോ മഴയെന്നറിയില്ലെനിക്കിനി 
ആ നീലമഷിക്കുപ്പിയാരോ കുടിച്ചു വറ്റിച്ചു  

2 comments: